തൃശൂർ : മനുഷ്യാവകാശ കമ്മീഷന്റെ പെരു പറഞ്ഞ് സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. പട്ടാമ്പി സ്വദേശി എ.എം മുസ്തഫയും ചേലക്കോട് സ്വദേശി നസീമയുമാണ് അറസ്റ്റിലായത്. മനുഷ്യാവകാശ ഓർഗനൈസേഷൻ എന്ന കടലാസ് സംഘടനയുടെ ബോർഡ് വച്ച വാഹനത്തിൽ എത്തിയായിരുന്നു തട്ടിപ്പ്.
മനുഷ്യാവകാശ കമ്മീഷനാണെന്നും സാധനങ്ങൾ തന്നില്ലെങ്കിൽ കട പൂട്ടിക്കുമെന്നുമായിരുന്നു ഭീഷണി. തൃശൂരില പഴയന്നൂരിലെ സൂപ്പർ മാർക്കറ്റ് ഉടമയെയാണ് ഭീഷണിപ്പെടുത്തിയത്. കൊറോണക്കാലത്ത് പാവപ്പെട്ടവർക്ക് കിറ്റ് നൽകണമെന്നായിരുന്നു അവകാശവാദം. അൻപത് കിലോ അരിയും ഇരുപത്തഞ്ച് കിലോ പഞ്ചസാരയും ഇരുപത്തഞ്ച് കിലോ ആട്ടയുമാണ് ഇവർ തട്ടിയെടുത്തത്.
ഉടമ ഉടൻ തന്നെ പഴയന്നൂർ സി.ഐയെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു. തട്ടിപ്പുകാരെ കയ്യോടെ പൊക്കിയ പൊലീസ് കോടതിയിൽ ഹാജരാക്കി ഇരുവരേയും റിമാൻഡ് ചെയ്തു. മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞ് നേരത്തെയും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.