ഭോപ്പാൽ: ബോധപൂർവം തുപ്പൽ പുരട്ടിയ പഴങ്ങൾ വിൽക്കുന്ന കച്ചവടക്കാരന്റെ വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് നടപടി. മധ്യപ്രദേശിലെ പഴക്കച്ചവടക്കാരനായ ഷേറു മിയാൻ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ബോധ്രാജ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
സംഭവം നേരിട്ട് കണ്ടയാളാണ് ബോധ്രാജ് തിപ്ത. തന്റെ സുഹൃത്തായ ഭവിശ്യ കുമാറിനൊപ്പം ഒരു കടയിൽ ഇരിക്കുമ്പോഴാണ് ഇയാൾ പഴങ്ങളിൽ ബോധപൂർവം തുപ്പൽ പുരട്ടുന്നത് കണ്ടത്. ബോധ്രാജ് ഈ ദൃശ്യങ്ങൾ മൊബൈൽ പകർത്തുകയും പോലീസിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 269, 270 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രാജ്യത്തെ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലം കണക്കിലെടുത്താണ് പോലീസ് നടപടി.
http://www.facebook.com/story.php?story_fbid=2907412019351874&id=100002493137814&scmts=scwspsdd&extid=ogPFbk4DInji8mPh
ഓരോ തവണയും പഴങ്ങൾ ക്രമീകരിക്കുമ്പോൾ ഷേറു മിയാൻ തന്റെ കയ്യിൽ തുപ്പൽ പുരട്ടുകയും ഇത് പഴങ്ങളിലേക്ക് ആക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ തന്റെ അച്ഛൻ ഒരു മാനസിക രോഗിയാണെന്ന അവകാശവാദവുമായി ഷേറു മിയന്റെ മകൾ രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസത്തിനു മുകളിൽ ആയ സംഭവമാണെങ്കിലും കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്താണ് ഇയാൾക്കെതിരെ കേസ് എടുത്തത്.