കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ നടത്തിവരുന്ന അണുനശീകരണ പരിപാടി തുടരുമെന്ന് അധികൃതർ അറിയിച്ചു.നേരത്തേ ഏപ്രിൽ 4 ശനിയാഴ്ച വരെ അണുനശീകരണം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ അണുനശീകരണം നടക്കുന്ന രാത്രി 8 മണി മുതല്‍ രാവിലെ 6 മണിവരെ ഗതാഗത നിയന്ത്രണവും പുറത്തിറങ്ങാനുള്ള വിലക്കും ശക്തമായി തുടരും.പൊതു ഗതാഗതം ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെച്ചു കൊണ്ടാണ് അണുനശീകരണ പ്രവര്‍ത്തനം. ഈ സമയത്ത് ഭക്ഷണം മരുന്ന് എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവശ്യ സേവനങ്ങളെ മാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. അണുനശീകരണ സമയത്തും, മറ്റുള്ള സമയങ്ങളിലും അനാവശ്യമായി പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരിക. മാര്‍ച്ച് 26 നാണ് യുഎഇയില്‍ കൊറോണ വൈറസ് പ്രതിരോധത്തിനായി അണുനശീകരണം ആരംഭിച്ചത്.
—