കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായിൽ നടത്തിവരുന്ന അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക് കൂടി നീട്ടാൻ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
ശനിയാഴ്ച രാത്രി എട്ട് മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്.നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് പകൽ സഞ്ചാര വിലക്ക്. അവശ്യ സേവനങ്ങളെ മാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. അണുനശീകരണ സമയത്തും, മറ്റുള്ള സമയങ്ങളിലും അനാവശ്യമായി പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരിക.ജനങ്ങൾ പരമാവധി പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിൽ അണുവിമുക്തമാക്കൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം ദുബൈയിൽ അടുത്ത രണ്ടാഴ്ച്ച കാലത്തെ നിയന്ത്രണ കാലയളവിൽ സഞ്ചരിക്കാൻ അനുമതി ഉള്ള എല്ലാ വ്യക്തികൾക്കും പബ്ലിക് ബസ്സിൽ യാത്ര സൗജന്യമായിരിക്കും.ഒപ്പം ടാക്സികളിൽ 50% ഇളവും ലഭിക്കും