കണ്ണൂര്‍ : വീട്ടുമുറ്റത്തൊരു തെളിനീര്ക്കിണറിനായി ഒരു കുടുംബത്തിലെ മുഴുവന്‍ പേരും അധ്വാനിക്കുന്ന ജീവിതഗന്ധിയായ പോസ്റ്റ് വൈറലാകുന്നു. സമൂഹമാധ്യമരംഗത്ത് സജീവമായ ഷനീഷ് തന്റെ മൂത്തസഹോദരന്റെയും ഏട്ടത്തിയമ്മയുടേയും അവരുടെ മകന്റേയും കൂടെ ആഴമേറിയ കിണര്‍ കുഴിക്കുന്ന ചിത്രം സഹിതമാണ് സംഭവം വിവരിക്കുന്നത്. നരിക്കോടന്‍ ഷനീഷെന്ന് യുവാവാണ് ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ പങ്കുവച്ചത്. ഏതായാലും അഭിനന്ദനങ്ങള്‍ക്ക് മറുപടി എഴുതി കൈകുഴഞ്ഞെന്നും യുവാവ് സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രി വീട്ടിലിരിക്കാന്‍ പറഞ്ഞതിനൊപ്പം സ്വന്തമായി പലതും ചെയ്യാന്‍ പ്രേരിപ്പിച്ചതാണ് വീട്ടിലെ ചിരകാലാഭിലാഷമായ കിണര്‍ കുഴിക്കലിലേക്ക് എത്തിയതെന്നും ഷനീഷ് വ്യക്തമാക്കുന്നു. കണ്ണൂരിലെ കരുത്തുള്ള ചെങ്കല്ലു പ്രദേശത്ത് ഒരു കിണര്കുഴിക്കാനുള്ള ചിലവ് ഒരു കോലിന് 8000 രൂപയാകുമെന്ന ആധിയും ഈ അധ്വാനത്തിന് പിന്നിലുണ്ട്. സ്വന്തം കിണര്‍ കൂലിക്കാളെ നിര്‍ത്തിയാല്‍ പുര്‍ത്തിയാകാന്‍ ഒരു ലക്ഷംരൂപയെങ്കിലുമാകുമെന്ന സത്യവും അധ്വാനത്തിന് പ്രേരണയായെന്നും പറയാന്‍ ഷനീഷ് മടികാണിച്ചില്ല. മഴക്കാലത്തിന് മുമ്പേ കിണര്‍ തയ്യാറായാല്‍ അതിന്റെ ഗുണം അതിലേറെയാണെന്നതും വരികളിലുണ്ട്.
കിണര്‍കുഴിച്ച് താഴോട്ട് പോകുമ്പോള്‍ അത് എത്തിനില്‍ക്കുന്നത് മധുരിക്കുന്ന തെളിനിരോളമാണ്. ആ എഴുത്തനുഭവം ഷനീഷിന്റെ ഫേസ്ബുക്ക് ഭാഷയിലൂടെ ഒഴുകുമ്പോള്‍ നല്ല ചെങ്കല്ലിന്റെ കിണറ്റിലെ തണുത്ത വെളളം സമൂഹമാധ്യമത്തില്‍ അധ്വാനത്തിന്റെ ഒരു മാതൃകയായി വായനക്കാരന്റെ മുഖത്തേക്കും ചിതറിത്തെറിക്കുകയാണ്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഇങ്ങ് കൊച്ചുകേരളത്തിന്റെ വടക്കേ അറ്റത്തെ ഗ്രാമത്തിലും അധ്വാനത്തിന്റെ സന്ദേശമായി മാറിക്കഴിഞ്ഞു.
ഫേസ് ബുക്ക് പോസറ്റ് പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം:
മോദിജി പറഞ്ഞ ലോക്ക് ഡൗണ്‍ ഇന്ന് പത്താം ദിനം… നമ്മളും കുഴിച്ചു 10 കോല്.. ഞാനും മേസ്തിരി ഏട്ടനും ഏട്ടത്തി അമ്മയും പ്ലസ് ടൂ ക്കാരന് മകനും മകള്‍ ബിന്‍ഷായും കൂടി മാത്രം.
ആദ്യ ദിനം നിങ്ങള്‍ തന്ന പ്രോത്സാഹനം നമ്മളില്‍ ഉണ്ടാക്കിയ എനര്‍ജി പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. ആ എനര്‍ജിയില്‍ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട് നമുക്ക് . ഇനിയും കുറഞ്ഞത് 12 കോലെങ്കിലും കുഴിയണം. എന്നാലേ വെള്ളം കിട്ടാന്‍ സാധ്യത ഉള്ളൂ..
ഇനി കല്ല് വേണം. ഈ ലോക്ക് ഡൗണില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. എന്നാലും ഓരോ ദിവസവും പ്രാര്‍ത്ഥനയോടെ ഓരോ കൊലെങ്കിലും കുഴിച്ചു മുന്നോട്ട് പോകുകയാണ് നമ്മള് …
(ഇന്നേവരെ ഒരു തൊഴിലുറപ്പ് പണിക്കുപോലും പോകാത്ത ഏട്ടത്തി അമ്മയുടെ ഒക്കെ ആ കമ്മിറ്റ്മെന്റ് കാണുമ്പോള്‍, കമ്പ വലിച്ചു കൈയില്‍ കുമിളകള്‍ പൊട്ടിയപ്പോള്‍ കിട്ടിയ തുണികള്‍ മുറുക്കി കെട്ടി മണ്ണുകൂട്ടകള് ആഞ്ഞു വലിക്കുന്ന 17 കാരന് അപ്പുവിനെ കാണുമ്പോള്‍, രണ്ടും മൂന്നും മണ്കൂട്ടയിലെ മണ്ണുകള്‍ ആവേശത്തോടെ വണ്ടിയില്‍ തള്ളി നീക്കി ഏകദേശം പത്തമ്പതു മീറ്റര്‍ ദൂരത്തേക്ക് കൊണ്ട് പോയി തട്ടുന്ന നമ്മുടെ ചിഞ്ചുമോളുടെ കണ്ണിലെ ആ ആവേശം കാണുമ്പോള്‍ ഞാന്‍ ഒക്കെ എത്ര നിസ്സാരന് എന്നു തോന്നി പോകുന്നു. സത്യം ….
ഏട്ടനോട് ചോദിച്ചു പുറത്തു കോണ്‍ട്രാക്ട് കൊടുകയാണേല് എത്ര കാശു വേണം എന്ന്.. 8000 ആണത്രേ ഇപ്പോഴത്തെ 3.2 കിണറിന്റെ ഒരു കോല് കുഴിക്കാനുള്ള കണ്ണൂരിലെ ചാര്‍ജ്… അങ്ങനെ എങ്കില്‍ ഈ ലോക്ക് ഡൗണില്‍ നമ്മളും സമ്പാദിച്ചു ഏകദേശം ഒരു ലക്ഷം രൂപ…
മോദിജി പറഞ്ഞ ലോക്ക് ഡൗൺ ഇന്ന് പത്താം ദിനം… നമ്മളും കുഴിച്ചു 10 കോൽ.. ഞാനും മേസ്തിരി ഏട്ടനും ഏട്ടത്തി അമ്മയും പ്ലസ് ടൂ…
Posted by Narikkodan Shaneesh on Friday, April 3, 2020