ദിസ്പൂർ: തബ്ലീഗ് ജമാ അത്ത് മത സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി ശക്തമാക്കി അസം സർക്കാർ. അസമിൽ നിന്നും സമ്മേളത്തിൽ പങ്കെടുത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവർക്കെതിരെ കേസ് എടുക്കുമെന്ന് സർക്കാർ അറിയിച്ചു. ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ, നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 831 പേരെ കണ്ടുപിടിച്ചു കഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചു. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. അസമിൽ ഇതുവരെ 26 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസം നൽകുന്നു.
അസമിന് പുറമെ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ് എന്നീ സംസഥാനങ്ങളും ഇത്തരത്തിൽ വിവരങ്ങൾ വെളിപ്പെടുത്താത്തവർക്കും ഒളിവിൽ കഴിയുന്നവർക്കും എതിരെ രോഗബാധയുള്ളവർക്കെതിരെ കേസ് എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇനിയും വിവിധ സംസ്ഥാനങ്ങളിലായി നിരവധിയാളുകളെയാണ് കണ്ടെത്താനുള്ളത്.