ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണക്കാരായ തബ്ലീഗ് ജമാ അത്തിന് വക്കാലത്തുമായി എസ്ഡിപിഐ. ഇപ്പോൾ ഇന്ത്യയിലുള്ള വിദേശീയരായ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് പ്രാര്‍ഥനാ സമ്മേളനവും അതില്‍ പങ്കെടുത്ത് രാജ്യത്ത് യാത്ര ചെയ്തവരും കൊറോണ വ്യാപനത്തില്‍ ബോധപൂര്‍വം പങ്കാളികളല്ലാത്തതിനാല്‍ തന്നെ അവരെ കുറ്റവാളികളായി കണക്കാക്കരുത്. തബ്ലീഗ് പ്രവര്‍ത്തകരിലെ ബഹുഭൂരിഭാഗം പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. അതിനാൽ തന്നെ ഇന്ത്യയിലെ വൈറസ് വ്യാപനത്തില്‍ അവരുടെ പങ്ക് വളരെ കുറവാണെന്നും ഫൈസി പറഞ്ഞു.
തബ്ലീഗ് പ്രവർത്തകരെക്കുറിച്ച് നടത്തിയ വിദ്വേഷപരമായ പ്രചാരണങ്ങള്‍ക്കും അവരിലുണ്ടാക്കിയ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ക്കും മാപ്പ് പറയുകയാണ് വേണ്ടത്. എന്നാൽ അതിനു പകരം കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യക്കാരും വിദേശീയരുമായ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വേട്ട തുടരുകയാണെന്നും എസ്ഡിപിഐ ആരോപിച്ചു.