നാട്ടിലേയ്ക്ക് മടങ്ങാൻ താത്പര്യമുള്ള ഇന്ത്യൻ പ്രവാസികൾക്കായി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും കോൺസിലേറ്റുകളും വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.പതിനായിരക്കണക്കിന് പ്രവാസികളാണ് വിവരശേഖരണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ രജിസ്ട്രേഷൻ നടത്തിയത്. പ്രവാസികള്‍ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്സൈറ്റിൽ രജിസ്ട്രർ ചെയ്യണം.കൊറോണ അല്ലാത്ത രോഗങ്ങളാൽ വലയുന്നവർ, ഗർഭിണികൾ, വയോധികർ, കുട്ടികൾ, പ്രതിസന്ധിയിലായ തൊഴിലാളികൾ, സന്ദർശക വീസയിൽ ജോലി അന്വേഷിച്ച് വന്ന് കുടുങ്ങിയവർ എന്നിവരടക്കം വലിയൊരു വിഭാഗം ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.
ഇതോടെ നാട്ടിലേയ്ക്ക് തിരിച്ചുപോകാനായി നോർക്കയിൽ പേര് റജിസറ്റർ ചെയ്ത കേരളീയരും എംബസികളിലും കോൺസിലേറ്റുകളിലും രജിസ്റ്റർ ചെയ്യേണ്ടി വരും.എന്നാൽ വിദേശത്തുള്ളവരെ മടക്കിക്കൊണ്ടു വരുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനുള്ള വിവരശേഖരണം മാത്രമാണ് ഇതിന്റെ ലക്ഷ്യം.ലേബർ ക്യാംപുകളിലുള്ളവരെയും മറ്റും റജിസ്ട്രേഷൻ നടപടികൾക്കായി സാമൂഹിക സംഘടനകളും വ്യക്തികളും സഹായിക്കണമെന്ന് ദുബായ് കോൺസൽ ജനറൽ വിപുൽ നിർദ്ദേശിച്ചു
—