ബംഗളൂരു: പ്രതിരോധ നടപടികൾ കർശനമാക്കി കർണാടക. ഇതിന്റെ ഭാഗമായി പ്രധാന നഗരമായ ബംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബംഗളൂരു ബിബിഎംപിയുടെ നടപടി.
പൊതുസ്ഥലങ്ങൾക്ക് പുറമെ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്ന തൊഴിലിടങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ നിയമം ലംഘിച്ചാല്‍ ആദ്യത്തെ തവണ 1,000 രൂപ പിഴ ഈടാക്കും. തുടർന്നും നിയമലംഘനം ഉണ്ടായാല്‍ 2,000 രൂപയാണ് പിഴ ചുമത്തുക. ബിബിഎംപി കമ്മീഷണര്‍ ബി.എച്ച് അനില്‍ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കേരളത്തിൽ വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. നിയമം ലംഘിച്ചാൽ 200 രൂപായാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴയാണ് ഈടാക്കുക. മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ആദ്യ ദിനം തന്നെ 954 കേസുകളാണ് രജിസ്റ്റർ ചെയ്തത്.