കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ജഗദീപ് ധന്‍കര്‍. സംസ്ഥാനത്തെ കൊറോണ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മമത ബാനര്‍ജി മറച്ചു വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മമതയെ വിമർശിച്ചത്.
ഡേറ്റ മൂടി വെക്കുന്ന ഓപ്പറേഷൻ മമത ഒഴിവാക്കണമെന്നും യഥാര്‍ത്ഥ കണക്കുകള്‍ മമത സര്‍ക്കാര്‍ സുതാര്യമായി പുറത്തുവിടണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മമതയെ ടാഗ് ചെയ്തു കൊണ്ടാണ് ഗവര്‍ണർ ട്വീറ്റ് ചെയ്തത്.
ഏപ്രില്‍ 30ന് സംസ്ഥാനത്തെ ആരോഗ്യ ബുള്ളറ്റിന് കൊറോണ കേസുകള്‍ 572 എത്തിയെന്ന കണക്കുകള്‍ പുറത്തുവിട്ടിരുന്നു. എന്നാൽ അതിനു ശേഷം മെയ് 1വരെ യാതൊരു പുതിയ വിവരങ്ങളും പുറത്തു വന്നിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ പ്രകാരം പശ്ചിമ ബംഗാളിലെ കൊറോണ കേസുകളുടെ എണ്ണം 931 ആയി വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കൊറോണക്കെതിരെ പോരാടുമ്പോള്‍ മമത രാഷ്ട്രീയം കളിക്കരുതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.