ന്യൂഡല്‍ഹി : പാകിസ്താന് സൈനിക കോടതി വധ ശിക്ഷക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുല്ഭൂഷണ് ജാദവിന് നയന്ത്ര സഹായം ലഭ്യാമാക്കണമെന്ന 2019 ജൂലൈയിലെ ഉത്തരവ് പാകിസ്താന് അനുസരിക്കുന്നില്ല. അതിനാല്‍ ഇതിനായി ഇന്ത്യക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുല്ഭൂഷണ് ജാദവിനെ സുരക്ഷിതമായി വിട്ടു കിട്ടുന്നതിനായി ഇതുവരെ 23 അപേക്ഷകള്‍ ഇന്ത്യ പാകിസ്താന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പാകിസ്താന് പ്രതികരിച്ചിട്ടില്ല. കുല്‍ഭൂഷണെ വിടണമെന്ന് ആവശ്യപ്പെട്ട് നിരവധി ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന്റെ പേരില്‍ കുല്‍ഭൂഷണെ വിട്ടയക്കുന്നതായി പാകിസ്താന് പ്രചരിപ്പിക്കണമെങ്കില്‍ അത് അനുവദിച്ച് കൊടുക്കാന്‍ തയ്യാറാണ്. കുല്‍ഭൂഷണെ ഇന്ത്യക്ക് വേണം. അദ്ദേഹത്തെ വിടുന്നത് പാകിസ്താന് ഒരു ഈഗോ പ്രശ്നമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കുല്ഭൂഷണ് ജാദവിനെ എത്രയും വേഗം മടക്കികൊണ്ടുവരാന്‍ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒരിക്കലും ജാദവിനെ മരണത്തിലേക്ക് തള്ളിവിടാന്‍ പാകിസ്താന് കഴിയില്ല. ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുല്ഭൂഷണ് ജാദവില്‍ കുറ്റം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് പാകിസ്താന് നടത്തുന്നത്. കേസുമായി ബന്ധപ്പെട്ടുള്ള എഫ്ഐആറില്‍ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും സൈനിക മേധാവിമാരുടെയും പേരുകള്‍ പാകിസ്താന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാദവ് ചാരനാണെന്ന് സ്വയം സമ്മതിച്ചു എന്നാണ് പാകിസ്താന് പറയുന്നത്. എന്നാല്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്താന്‍ പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഇതിന് തയ്യാറായിട്ടില്ല. ഇത് പാകിസ്താന്റെ മനുഷ്യാവവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.