ന്യൂഡല്‍ഹി : രാജ്യത്തിനും ജനങ്ങള്‍ക്കുമായി പരമമായ ത്യാഗമാണ് മകന് ചെയ്തതെന്ന് ഹന്ദ്വാര ഏറ്റുമുലില് വീരമൃത്യുവരിച്ച മേജര്‍ അനൂജ് സൂദിന്റെ പിതാവ് റിട്ട. ബ്രിഗേഡിയര്‍ ചന്ദ്ര ശേഖര്‍ സൂദ് . ഇത് അനൂജിന്റെ കടമയുടെയും പരിശീലനത്തിന്റെയും ഭാഗമാണ്. അതിൽ താൻ അഭിമാനിക്കുന്നു. അവന്റെ ഭാര്യയെ ഒര്ത്തുമാത്രമാണ് ഇപ്പോള്‍ വിഷമം. അവരുടെ വിവാഹം കഴിഞ്ഞ് മൂന്ന് നാല് മാസങ്ങള്‍ മാത്രമേ ആയുള്ളൂ. മറ്റുള്ളവരുടെ ജീവന് രക്ഷിക്കുകയാണ് അനൂജിന്റെ ജീവിത ലക്ഷ്യമെന്നും പിതാവ് പറഞ്ഞു.
വലിയൊരു കാര്യത്തിനാണ് തന്റെ സഹോദരന് ജീത്യാഗം ചെയ്തതെന്ന് ഹന്ദ്വാര ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ അശുതോഷ് ശര്‍മ്മയുടെ സഹോദരന് പിയൂഷ് ശര്‍മ്മ പറഞ്ഞു. തന്റെ മകനും സൈന്യത്തില്‍ ചേരണമെന്നാണ് ആഗ്രഹം. അശുതോഷില്‍ നിന്നും വലിയ പ്രചോദനമാണ് തന്റെ മകന് ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ കണ്ട് മുട്ടുമ്പോള്‍ അശുതോഷില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ മകന് പഠിച്ചെടുക്കാറുണ്ടെന്നും പിശുഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ നല്ലൊരു വ്യക്തിയായി മാറുന്നതും രാജ്യസേവനമാണെന്ന് കേണല്‍ അശുതോഷ് ശര്‍മ്മയുടെ ഭാര്യ പല്ലവി ശര്‍മ്മ വ്യക്തമാക്കി. സൈന്യത്തില്‍ ചേരുന്നതിലൂടെ മാത്രമല്ല ഇത്തരത്തിലും രാജ്യത്തെ സേവിക്കാം. എല്ലാവരും അവരവരുടെ ചുമതലകള്‍ ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും നിര്‍വ്വഹിക്കണമെന്നും പല്ലവി പറഞ്ഞു.
ഇന്ന് രാവിലെയാണ് ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ 22 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ അശുതോഷ് ശര്‍മ്മയും, മേജര്‍ അനൂജ് സൂദും ഉള്‍പ്പെടെ നാല് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യുവരിച്ചത്. ഭീകരര്‍ ബന്ദികളാക്കിയ സിവിലിയന്മാരെ രക്ഷിക്കുന്നതിനിടെയായിരുന്നു സൈനികരുടെ ജീവത്യാഗം . ഏറ്റുമുട്ടലില്‍ ലഷ്ക്കര്‍ ഇ തൊയ്ബ കമാന്റര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വെടിവച്ചു കൊന്നു.കരസേനയുടെ 21 രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അശുതോഷ് ശര്‍മ ആയിരുന്നു മൂന്ന് സൈനികരുള്‍പ്പെട്ട സംഘത്തെ നയിച്ചത്