ന്യൂഡല്‍ഹി: പാകിസ്താന് തടവിലാക്കിയിരിക്കുന്ന കുല്ഭൂഷണ് ജാദവിനെ കാണാന്‍ അഭിഭാഷകര്‍ക്കുള്ള അനുമതി നിഷേധിച്ചതായി വീണ്ടും പരാതി. അഭിഭാഷകനായ ഹരീഷ് സാല്‍വേയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയിയെയാണ് സമീപിച്ചിരിക്കുന്നത്. ചാരനെന്ന കള്ളക്കേസ്സിലാണ് കുല്‍ഭൂഷനെ പാകിസ്താന് കഠിനതടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.വധശിക്ഷ വിധിച്ചെങ്കിലും അന്താരാഷ്ട്ര ഇടപെടല്‍ കാരണം 2017 ഏപ്രിലില്‍ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്. കൃത്യമായ സമയത്ത് കുല്‍ഭൂഷനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കുന്നതും പാകിസ്താന് മുടക്കുകയാണ്. അതിനായി അന്താരാഷ്ട്ര കോടതിയുടെ നിര്‍ദ്ദേശം വിവിധ കാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്തുന്ന രീതി പാകിസ്താന് തുടരുകയാണെന്നും സാല്‍വേ ആരോപിച്ചു.
നിലവില്‍ പാകിസ്താന് വേണ്ടെന്ന് വച്ച പട്ടാള കോടതിയുടെ 2017ലെ ഉത്തരവിലാണ് നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷനെ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് പാക് തീര രക്ഷാ സേന പിടികൂടിയത്. വര്‍ഷങ്ങളോളം ഒരു സൈനികനെ പിടികൂടിയ വിവരം മറച്ചുവച്ച പാക് നടപടിക്കെതിരെ ശക്തമായ അന്താരാഷ്ട്രസമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്രസര്ക്കാറിനായതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം കുല്‍ഭൂഷനെ കാണാന്‍ അനുവദിച്ചത്.
എട്ടു തവണ കുല്‍ഭൂഷണുമായി ബന്ധപ്പെട്ട വിവരാന്വേഷണത്തിന് പാകിസ്താനുമായി ശ്രമിച്ചെന്ന് ഹരീഷ് സാല്‍വേ അറിയിച്ചു. നിരന്തരം കുല്‍ഭൂഷനെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര കോടതിയുടെ മധ്യസ്ഥതയില്‍ തീരുമാനിച്ചിട്ടും പാകിസ്താന് നടപടികള്‍ പരമാവധി വൈകിപ്പിക്കുകയാണ്. മനുഷ്യാവകാശ നിയമപ്രകാരം പോലും പാകിസ്താന് ചെയ്യാന്‍ സാധിക്കുന്ന നടപടിയാണിത്. മാത്രമല്ല സൈനികനെ കൈമാന്‍ യുദ്ധകാലഘട്ടത്തിലല്ലാതെ നടപ്പാക്കുന്ന നിരവധി നിയമങ്ങളുണ്ട്. ഇന്ത്യയുടെ ഭാഗത്തു നിന്നും എല്ലാ രേഖകളും നടപടികളും പൂര്‍ത്തിയാക്കിയിട്ടും പാകിസ്താന്റെ നടപടി വൈകു ന്നത് തീര്‍ത്തും നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്. കടുത്ത അപകര്‍ഷതാ ബോധവും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തലക്കുനിക്കേണ്ടിവന്നതിലുള്ള കടുത്ത അസൂസയും ഈര്ഷ്യയുമാണ് അവര്‍ക്കുള്ളതെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് സാല്‍വേ വ്യക്തമാക്കി.