പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു .പ്രാദേശിക സമയം 4.50നാണ് വിമാനം പുറപ്പെട്ടത്. 177 മുതിർന്നവരും 5 കുട്ടികളുമാണ് യാത്രക്കാരായിയുണ്ടായിരുന്നത്.ഉച്ചക്ക് 12 മണിയോടെ തന്നെ യാത്രക്കാരെല്ലാവരും ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തി. സാമൂഹിക അകലം പാലിച്ചാണ് എമിഗ്രേഷൻ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കിയത്. തെർമൽ സ്ക്രീനിങ് നടത്തിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്.വിമാനത്തിൽ സാനിറ്റൈസർ, മാസ്ക്ക് എന്നിവ അടങ്ങിയ സേഫ്റ്റി കിറ്റും നൽകി.ആദ്യ ഘട്ടത്തിൽ ദുരിതത്തിലായ തൊഴിലാളികൾ,പ്രായമായവർ, അടിയന്തരമായി ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, പ്രതിസന്ധിയിലായ സന്ദർശക വീസക്കാർ, ജോലി നഷ്ടമായവര്‍, മറ്റു ബുദ്ധിമുട്ടുകളനുഭവപ്പെടുന്നവർ തുടങ്ങിയവർക്കാണ് കേന്ദ്ര വിദേശകാര്യാ മന്ത്രാലത്തിന്റെ നിർദ്ദേശപ്രകാരം ബഹ്റിനിലെ ഇന്ത്യൻ എംബസ്സി യാത്രക്ക് സൗകര്യം ഒരുക്കിയത്.