പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം പുറപ്പെടാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പ്രാദേശിക സമയം വൈകിട്ട് 4.15നാണു പുറപ്പെടുക.യാത്രക്കാരുടെ തെർമൽ സ്കാനിങ്ങു അടക്കമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.വിമാനത്താവളത്തിൽ ആരോഗ്യ വിദഗ്ധരുടെ ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും യാത്രക്കാരെ സഹായിക്കാനായി എത്തിയിട്ടുണ്ട്
177 യാത്രക്കാരാണ് ഇന്നത്തെ യാത്രയിൽ ഉണ്ടാവുക.കുട്ടികൾ, ഗർഭിണികൾ,, വയോധികർ, അടിയന്തര ചികിത്സ ആവശ്യമായവർ എന്നിവർക്കാണ് യാത്രക്ക് സൗകര്യം ഒരുക്കിരിക്കുന്നത്.ഒമാനിലെ ഇന്ത്യൻ എംബസി കൃത്യമായ മാനദണ്ഡങ്ങളിലൂടെയാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്