‘നെറ്റിയിൽ ഗോപിക്കുറിയുണ്ടോ’ എന്ന കൃഷ്ണ ഭക്തിഗാനം മനോഹരമായി ആലപിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് അദ്വൈത് എന്ന 4 വയസുകാരൻ.കൊറോണയുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സാഹചര്യത്തിലായിരുന്നു പാട്ടിന്റെ പിറവി. സൗണ്ട് എൻജിനീയറായ അച്ഛൻ അജേഷിന്റെയും അമ്മ സിന്ധുവിന്റേയും ആശയമായിരുന്നു അവരുടെ പ്രിയപ്പെട്ട കൃഷ്ണ ഭക്തിഗാനം അദ്വൈതിനെക്കൊണ്ട് പാടിപ്പിക്കുക എന്നത്.എസ് രമേശന് നായര്‍ എഴുതി എം ജയചന്ദ്രന്റെ സംഗീതത്തിലുള്ള ഗാനമാണ് ‘നെറ്റിയില്‍ ഗോപിക്കുറിയുണ്ടോ’. ഷാർജ ഇന്ത്യൻ സ്കൂളിൽ കെ.ജി 1 വണ്ണിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കന് എഴുതാനും വായിക്കാനും അറിയാത്തതിനാൽ അമ്മ 2 ദിവസം കൊണ്ട് പാട്ട് കാണാതെ പഠിപ്പിക്കുകയായിരുന്നു.അജേഷ് സ്വന്തം വീട്ടിൽ തയ്യാറാക്കിയ കൊച്ചു സ്റുഡിയോയിലായിരുന്നു പാട്ടിന്റെ റെക്കോർഡിങ്.പാട്ടിനു പിന്നണിയിൽ ഹാർമോണിയം വായിച്ചതും അജേഷ് തന്നെ. അയൽക്കാരനും സംഗീതജ്ഞനുമായ സായ്രാജ് ഹരിദാസ് തബലയും വായിച്ചു.യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഗാനം വൈറൽ ആവുകയായിരുന്നു.നിരവധിപ്പേരാണ് അഭിന്ദനവുമായി എത്തിയത്.സംഗീതത്തിൽ നാളെയുടെ താരമാകാൻ ഈ കൊച്ച് മിടുക്കന് കഴിയട്ടെ.