പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 80 ദിവസമായി അബുദാബി ക്ലിവ് ലാൻഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കാഞ്ഞങ്ങാട് പനത്തടി സ്വദേശി സത്യൻ രാഘവൻ . യു.എ.ഇ ഇന്ത്യൻ എംബസിയുടെ ഇടപെടലാണ് സത്യന് നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കിയത്.
അബുദാബിയിലെ പ്രൊട്ടക്റ്റ് മിഡിലീസ്റ്റ് കമ്പനിയിൽ പി.ആർ.ഒ ആയി ജോലി ചെയ്തിരുന്ന സത്യൻ ഫെബ്രുവരി 29 ന് ആണ് പക്ഷാഘാതം മൂലം തളർന്നു പോയത്. ക്ലിവ് ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്യൻ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം അപകട നില തരണം ചെയ്തു.കോറോണയെ തുടർന്ന് തുടർ ചികിത്സയും നാട്ടിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലായപ്പോൾ ഇന്ത്യൻ എംബസ്സിക്കൊപ്പം മാക്സ് അബുദാബി,ഫ്രണ്ട്സ് ഓഫ് ഇന്ത്യ യുഎഇ,ഇന്ത്യൻ പീപ്പിൾസ് ഫോറം,മാസ് അബുദാബി എന്നീ സാംസ്കാരിക സംഘടനകളും സഹായവുമായി ഒപ്പമുണ്ടായിരുന്നു.സത്യനെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയത് എംബസ്സി അധികൃതരാണ്.മെയ് 23 ന് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രെത്യേക വിമാനത്തിൽ സത്യനെ നാട്ടിലേക്ക് കൊണ്ടുപോകും. വീൽചെയറിലായ സത്യന്റെ കൂടെ സഹായിയായി സുഹൃത്ത് രവീന്ദ്രനും യാത്ര ചെയ്യുന്നുണ്ട്