റിയാദ് : സൗദി അറേബ്യയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കറൻസി നോട്ടുകളും നാണയങ്ങളും ക്വാറന്റൈൻ ചെയ്തു
നിയന്ത്രിക്കാൻ തീരുമാനം. മുൻകരുതൽ നടപടികളുടെ ഭാഗമായി 14 മുതൽ 20 ദിവസം വരെ പ്രാദേശിക, വിദേശ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന നോട്ടുകളും നാണയങ്ങളും ക്വാറന്റൈൻ ചെയ്യാൻ തീരുമാനിച്ചതായി സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി അറിയിച്ചു.
രാജ്യത്തിനകത്തോ പുറത്തോ നിന്ന് വരുന്ന പേപ്പർ, മെറ്റൽ കറൻസികളെ ഐസൊലേറ്റ് ചെയ്ത് സ്റ്റെറിലൈസ് ചെയ്യാൻ ആണ് തീരുമാനം. കറൻസികൾ ഏതു രാജ്യത്തു നിന്നും വന്നു എന്നതിനെ ആശ്രയിച്ചാണ് എത്ര ദിവസം ക്വാറന്റൈനിൽ സൂക്ഷിക്കണം എന്ന്
നിശ്ചയിക്കുന്നത്.
നോട്ടുകളും നാണയങ്ങളും ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പ്രത്യേക പരിശോധനക്ക് വിധേയമാക്കുമെന്നു SAMA അറിയിച്ചു.
അതോറിറ്റിയുടെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസൃതമായി മെഷീൻ സഹായത്തോടെ കറൻസികൾ തരാം തിരിക്കും. വൃത്തിഹീനം ആയ കറൻസികൾ ഉടനടി നശിപ്പിക്കും.
എല്ലാ നോട്ടുകളും അവയുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി തരംതിരിക്കുന്നതിനൊപ്പം സ്റ്റെറിലൈസ് ചെയ്ത പാക്കറ്റുകളിൽ
കറൻസികൾ സൂക്ഷിക്കും.
കറൻസികൾ സുരക്ഷിതം ആണെന്ന് ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ധനകാര്യ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് SAMA വ്യക്തമാക്കി .