കുവൈറ്റ് സിറ്റി : പൊതുമാപ്പിനെ തുടർന്ന് കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം. പൊതു മാപ്പിൽ മടങ്ങി വരുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ തയ്യാറാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി ലീഗൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് ആവശ്യപ്പെട്ടു.
കുവൈറ്റ് സര്‍ക്കാരിന്റെ നാടുകടത്തല്‍ കേന്ദ്രത്തില്‍ 7000ത്തിലധികം ഇന്ത്യാക്കാരാണ് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. ഇതില്‍ 1000ത്തോളം ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ അവരുടെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി നേടിയിട്ടുണ്ട്. എന്നാല്‍ കേരളഗവണ്മെന്റ് അനങ്ങാപ്പാറനയമാണ് പ്രവാസി മലയാളികളുടെ കാര്യത്തില്‍ കൈക്കൊള്ളുന്നതെന്ന് ഒ.ഐ.സി.സി. പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുള്ളങ്ങര പറഞ്ഞു.
കേരളം ഇതുവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടില്ല. അത് കൊണ്ടു തന്നെ മലയാളികളുടെ മടക്കയാത്ര ഇനിയും വൈകും.