കണ്ണൂർ: കണ്ണൂർ ജില്ലയെ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 59 ആയി.
കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ മൂന്നു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
മെയ് 12ന് ദുബൈയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 67കാരന്, 16ന് ദുബൈയില്‍ നിന്നെത്തിയ ചപ്പാരപ്പടവ് സ്വദേശിയായ 39കാരന്, 20ന് റിയാദില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശിയായ 42കാരന് എന്നിവരാണ് വിദേശത്ത് നിന്നെത്തിയ രോഗ ബാധിതർ. അഹമ്മദാബാദില്‍ നിന്ന് മെയ് ആറിനെത്തിയ തലശ്ശേരി സ്വദേശികളായ രണ്ടു പേർക്കും, പാനൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍ സ്വദേശികൾക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ പിണറായി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോഗ ബാധിതർ.
44ഉം, 42ഉം 17ഉം വയസ്സ് പ്രായമുള്ള ധര്‍മടം സ്വദേശികളായ മൂന്നു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 178 ആയി. ഇതില്‍ 119 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 10737 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് നാല് ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ജില്ലയിലെ ഹോട്ട്സ്പോട്ട്കളുടെ എണ്ണം 19 ആയി.