ജിദ്ദ : കോവിഡ് പ്രീതിസന്ധിയുടെ പശ്ചാത്തലത്തിൽ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് മക്കയിലും മദീനയിലും ഈദുൽ ഫിത്വർ നമസ്കാരം നടന്നു.
ഹറം ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും തൊഴിലാളികളും ചില വിശിഷ്ട വ്യക്തികളും ആണ് നമസ്കാരത്തിൽ പങ്കെടുത്തത് . മസ്ജിദുൽ ഹറമിൽ നടന്ന ചടങ്ങുകൾക്ക് ഡോ.സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകി. മദീനയിലെ മസ്ജിദുന്നബവിയിൽ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും ശൈഖ് അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽബഇജാൻ നേതൃത്വം നൽകി. പൊതുജനങ്ങളെ പ്രാർഥനക്കെത്തുന്നതിൽ നിന്ന് തടഞ്ഞിരുന്നു.
ആവശ്യമായ ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നമസ്കാരം നടന്നത്. ആരോഗ്യ സുരക്ഷ കണക്കിലെത്ത് രാജ്യത്തെ മറ്റ് പള്ളികളിലോ ഈദ് ഗാഹുകളിലോ ഈദ് നമസ്കാരമുണ്ടായിരുന്നില്ല.