റിയാദ് : കൊറോണ വൈറസ് ബാധിച്ച് 5 മലയാളികൾ സൗദി അറേബ്യയിൽ മരണമടഞ്ഞു. ജിദ്ദയിൽ 4ഉം ജുബൈലിൽ ഒരു മലയാളിയുമാണ് മരണമടഞ്ഞത്. കൊറോണ വ്യാപനം ശക്തമായതിനു ശേഷം ഇത്ര അധികം കൊറോണ മരണ കേസുകൾ സൗദിയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇത്
ആദ്യമാണ്.
മലപ്പുറം രാമപുരം അഞ്ചരക്കണ്ടി സ്വദേശി എ.കെ.അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) എന്നിവരാണ് ജിദ്ദയിൽ മരിച്ചത്. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര പുള്ളിമാൻ ജങ്ഷനിൽ ഷാൻ മൻസിൽ ഷാനവാസ് (32) ആണ് ജുബൈലിൽ മരണമടഞ്ഞത്.
കൊറോണ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ ആയിരുന്ന നാല് പേർ
ജിദ്ദയിലെ വിവിധ ആശുപത്രികളിലും ഷാനവാസ് ജുബൈൽ ജനറൽ ആശുപത്രിയിലും ആണ് മരണമടഞ്ഞത്. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചു മരണമടഞ്ഞ മലയാളികളുടെ എണ്ണം 24 ആയി ഉയർന്നു.
കൊറോണ വൈറസ് ബാധിക്കും എന്ന ഭയത്താൽ ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിക്കുന്നവരുടെ എണ്ണവും വർധിച്ചു വരുന്നതായും റിപോർട്ടുകൾ പറയുന്നു. ഒരു കുടുംബം കൊറോണ ഭയത്താൽ ആത്മഹത്യ ചെയ്തതും വാർത്ത ആയിരുന്നു.