കൂടുതൽ വിമാനങ്ങൾ സജ്ജമാക്കിയാണ് വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകുന്നത്.ഈ മാസം 26 മുതൽ ജൂൺ നാലു വരെയാണ് മൂന്നാം ഘട്ടം.ആദ്യദിനം ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്നത് 9 വിമാനങ്ങളാണ്.ഇതിൽ 8 എണ്ണവും പുറപ്പെടുന്നത് യു.എ.ഇയിൽ നിന്നുമാണ് .ഒരെണ്ണം ബഹ്റൈനിൽ നിന്നുമായിരിക്കും .ഗൾഫിൽ നിന്നുള്ള ചൊവ്വാഴ്ചത്തെ 8 സര്‍വ്വീസുകളും കേരളത്തിലേക്കാണ്.10 ദിവസം നീളുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് മാത്രം എഴുപതോളം വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുക. ഇതിൽ ഭൂരിഭാഗവും കേരളത്തിലേക്ക് ആയിരിക്കും.വന്ദേഭാരത് ദൗത്യത്തിന്റെ മൂൻ ഘട്ടങ്ങളിലേതിന് സമാനമായി മടക്കയാത്രയ്ക്കായി എംബസികളിലും കോൺസുലേറ്റുകളിലും രജിസ്റ്റര്‍ ചെയ്തവരിൽ നിന്നാകും യാത്രക്കാരെ കണ്ടെത്തുക.