ദുബായിൽ ബുധനാഴ്ച മുതല്‍ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണമില്ല.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.കോറോണക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനൊപ്പമാണ് പുതിയ നീക്കങ്ങൾ. ജനങ്ങൾ സ്വയം സുരക്ഷയും ഉറപ്പാക്കണമെന്നും കോറോണക്കെതിരായ നടപടികൾ തുടരണമെന്നും അധികൃതർ നിർദേശിച്ചു.
ദുബായിലെ റീട്ടെയ്ല്‍ ഹോള്സെയ്ല് സ്ഥാപനങ്ങള്‍ക്ക് പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കാം.സിനിമാ തീയറ്ററുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവക്ക് നിബന്ധനകളോടെ പ്രവർത്തനം പുനരാരംഭിക്കാം .എന്നാൽ ഇവിടങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണ്. 12 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, 60 വയസിനു മുകളിലുള്ള വയോധികർ, ഗുരുതരവും പകരുന്നതുമായ അസുഖങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രവേശന അനുമതിയില്ല.
ദുബായ് വിമാനത്താവളം വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാനും സജ്ജമായിട്ടുണ്ട്.എന്നാൽ
രാജ്യത്തെത്തുന്ന യാത്രക്കാർ 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടി വരും.