തിരുവനന്തപുരം: തലസ്ഥാനത്തു ഇന്ന് രാത്രി ശക്തമായ മഴക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി. ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അടിയന്തിര സാഹചര്യമുണ്ടായാൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇതോടെ കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തിടെ പെയ്ത കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാം തുറന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ജില്ലാ ഭരണകൂടം അരുവിക്കര ഡാമിലെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാതെയാണെന്നും മേയര്‍ കെ. ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ശക്തമായ മഴയ്ക്ക് പിന്നാലെ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളം കയറിയിരുന്നു. അഞ്ച് ഷട്ടറുകളാണ് അന്ന് തുറന്നു വിട്ടത്.