ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമാണ് കേരള സിലബസിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നത്.യു.എ.ഇ.യിൽ ഒൻപത് സ്കൂളുകളിലായി 603 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി.പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15 മുതലായിരുന്നു പരീക്ഷ ആരംഭിച്ചത്.കേരളത്തിലെ അതേ സമയക്രമം പാലിച്ചുകൊണ്ട് കണക്ക് പരീക്ഷയായിരുന്നു ആദ്യ ദിവസം.കോറോണയുടെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷ നടന്നത്.മാസ്ക്കുകൾ ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹ്യ അകലം പാലിച്ചുമായിരുന്നു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്.എല്ലാ വിദ്യാർത്ഥികളെയും തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിച്ച ശേഷമായിരുന്നു സ്കൂളിലേക്ക് കടത്തിവിട്ടത്.പ്ലസ്ടു വിദ്യാർഥികൾക്ക് ബുധനാഴ്ച പരീക്ഷ ആരംഭിക്കും