പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത് ദൗത്യം ഊർജ്ജിതമായി തുടരുന്നു.വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമായി. ആദ്യദിനം ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തിയത് 9 വിമാനങ്ങളാണ്.ഇതിൽ 8 എണ്ണവും പുറപ്പെട്ടത് യു.എ.ഇയിൽ നിന്നുമായിരുന്നു .ഒരെണ്ണം ബഹ്റൈനിൽ നിന്നും.ഗൾഫിൽ നിന്നുള്ള ചൊവ്വാഴ്ചത്തെ 8 സര്‍വ്വീസുകളും കേരളത്തിലേക്കായിരുന്നു.ഒരെണ്ണം ഡൽഹിക്കും. ഇന്ത്യൻ എംബസി,കോൺസുലേറ്റ് അധികൃതർ വിമാനത്താവളങ്ങളിലെത്തി യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ചെയ്തു.ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, പ്രായമായവർ, പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ,സന്ദർശക വിസയിലെത്തിയവർ എന്നിവരായിരിന്നു എല്ലാ വിമാനങ്ങളിലെയും യാത്രക്കാർ..വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് മാത്രം എഴുപതയോളം വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുക.ജൂൺ നാലു വരെയാണ് മൂന്നാം ഘട്ടം.