കുവൈറ്റ് സിറ്റി – കൊറോണ പ്രാഥമിക പരിശോധനക്ക് വിധേയമാക്കി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയവരാണ് നാട്ടിലേക്ക് മടങ്ങിയത്. കുവൈറ്റില്‍ നിന്നും മൂന്ന് വിമാനങ്ങളിലുമായി 440 ഇന്ത്യാക്കാരാണ് ജസീറഎയര്വേയ്സില് ഇന്ത്യയിലെത്തിച്ചേര്‍ന്നത്. കേരളത്തിലേക്ക് തിരിച്ച രണ്ടുവിമാനങ്ങളിലുമായി 290 പേരാണ് കൊച്ചിയിലും കോഴിക്കോടുമായി നാടണഞ്ഞത്. 72 സ്ത്രീകളും 72 പുരുഷന്മാരും രണ്ടു കുട്ടികളുമടങ്ങുന്ന വിമാനം കൊച്ചിയിലേക്കും കോഴിക്കോട്ടേക്ക് 144 പുരുഷന്മാരുമാണുള്ളത്. മൂന്നാമത്തെ വിമാനം പഞ്ചാബിലക്കാണ്. 150 യാത്രക്കാരാണ് അമൃതസറിലേക്കെത്തുന്നത്.
പൊതുമാപ്പ് ലഭിച്ച ഏഴായിരത്തിലധികം ഇന്ത്യാക്കാരാണ് കുവൈറ്റ് സര്‍ക്കാരിന്റെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ളവരുള്പ്പെടെ 1000ലധികം മലയാളികളുണ്ടെന്നാണ് വിവരം. കൂടാതെ ഇന്ത്യന്‍ എന്പസി നല്കിയ ഔട്ട്പാസ് ലഭിച്ച 5000ത്തിലധികം പേരും നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്,
ഒരുമാസത്തിലധികമായി അനിശ്ചിതാവസ്ഥയില്‍ നാടുകടത്തല്കേന്ദ്രത്തില് കഴിയുന്ന മലയാളികള്‍ക്ക് കേരളത്തിലക്കുള്ള വിമാന സര്‍വ്വീസ് ആശ്വാസമാണ്.
കുവൈറ്റ് അമീറിന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായി പൊതുമാപ്പ് ലഭിച്ചവർക് താമസവും, ഭക്ഷണവും വിമാന ടിക്കറ്റും നൽകിയാണ് നാടുകടത്തുന്നത്.