കർശന നിയന്ത്രണങ്ങളോടെ യു.എ.ഇയിലെ എട്ട് കേന്ദ്രങ്ങളിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്കും തുടക്കമായി. ചൊവ്വാഴ്ച്ച എസ്.എസ്.എൽ.സി പരീക്ഷകൾക്ക് തുടക്കമായിരുന്നു. രാവിലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളും ഉച്ചക്ക് എസ്.എസ്.എൽ.സി പരീക്ഷയുമാണ് നടന്നത്. വിദ്യാർത്ഥികളുടെ തിരക്ക് ഒഴിവാക്കിക്കൊണ്ട് കാര്യക്ഷമമായി പരീക്ഷകൾ നടത്താൻ യു.എ.ഇയിലെ വിദ്യാലയങ്ങൾക്ക് കഴിഞ്ഞു. പതിനൊന്നാം തരത്തിൽ 490 വിദ്യാർത്ഥികളും പന്ത്രണ്ടാം തരത്തിൽ 491 വിദ്യാർത്ഥികളും പരീക്ഷയെഴുതി.