കൊല്ലം : ജില്ലയിലെ അലയമൺ പഞ്ചായത്തിൽ സിപിഎമ്മിന്റെ ജാതി വിവേചനമെന്ന് പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ സിപിഎം പ്രവര്‍ത്തകയായ തൊഴിലുറപ്പ് കണ്‍വീനര്‍ ജോലിക്കായുള്ള പട്ടികയില്‍ നിന്നും ഒഴിവാക്കി. അലയമണ്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഇരുവേലിക്കല്‍ പട്ടികജാതി കോളനിയിലെ പാവങ്ങളോടാണ് സിപിഎമ്മിന്റെ ജാതിവിവേചനം. വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ പട്ടികജാതി കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ അലയമണ്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രാഷ്ട്രീയവും ജാതി വിവേചനവും സിപിഎം കാട്ടുന്നുവെന്നാണ് പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗീത, ശശികല എന്നിവരെ സിപിഎം പ്രവര്‍ത്തകയായ തൊഴിലുറപ്പ് കണ്‍വീനര്‍ ജോലിക്കായുള്ള പട്ടികയില്‍ നിന്നും വെട്ടുകയായിരുന്നു. നേരത്തെ പലതവണ ഇരുവര്‍ക്കുമെതിരെ രാഷ്ട്രീയവും ജാതി അധിക്ഷേപവും കണ്‍വീനറില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.
നേരത്തെ വനിതാ മതില്, പൗരത്വ വിഷയം എന്നിവയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടികളില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. ഇതും തൊഴിലില്‍ നിന്നും ഒഴിവാക്കാന്‍ കാരണമായി. കൂലിപ്പണിക്കാരായ ഇരുവര്‍ക്കും കൊറോണക്കാലത്ത് ആകെ ലഭിക്കുമായിരുന്ന ആശ്വാസമാണ് ജാതിയും രാഷ്ട്രീയവും കളിച്ച് സിപിഎം ഇല്ലാതാക്കിയത്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പറെ സമീപിച്ച് പരാതിപ്പെട്ടെങ്കിലും ഇടപെടല്‍ ഉണ്ടായില്ല. തൊഴിലുറപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയോ അലയമണ്‍ പഞ്ചായത്ത് സെക്രട്ടറിയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സിപിഎം ആണ് അലയമണ്‍ പഞ്ചായത്ത് ഭരിക്കുന്നത്. മുന്‍പ് പഞ്ചായത്തിലെ 11ാം വാര്‍ഡിലും രാഷ്ട്രീയത്തിന്റെ പേരില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് സിപിഎം തൊഴില്‍ നിഷേധിച്ചിരുന്നു. തൊഴിലിടങ്ങളില്‍ ജാതി പരിഹാസവും പലരും ഏറ്റുവാങ്ങുന്നുമുണ്ട്.
വിഷയത്തില്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന് ദേശീയ പട്ടികജാതി കമ്മീഷന് കത്തയച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ തൊഴിലുറപ്പില്‍ നിന്നും പുറത്താക്കി. ഒരാഴ്ചയായിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നീക്കം.