കുവൈറ്റ് സിറ്റി – രാജ്യത്ത് നിലവിലുള്ള സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ നിര്‍ദ്ദേശങ്ങളടങ്ങുന്ന കരട് ബില്‍ പാര്‍ലമെന്റില്‍ സമര്ഡപ്പിച്ചു.
വിദേശ ജനസംഖ്യയിൽ മുൻ പന്തിയിലുള്ള
സമൂഹങ്ങൾക്കായി നിശ്ചിത ക്വാട്ട സമ്പ്രദായം മറ്റ് രാജ്യങ്ങളുമായി തുടരുന്ന നയതന്ത്ര ബന്ധത്തെ ബാധിക്കാത്ത വിധത്തിൽ നടപ്പാക്കണം.
1.4 ദശ ലക്ഷം വരുന്ന കുവൈറ്റ് ജനസംഖ്യക്ക് ആനുപാതികമായ ശതമാന നിരക്കായിരിക്കണം
വിദേശ ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള രാജ്യക്കാർക്കും അനുവദിക്കുക.
നിലവിലുള്ള ജനസംഖ്യ അടിസ്ഥാനത്തിൽ ഓരോ പ്രവാസി സമൂഹത്തിനും നിർദ്ദേശിച്ച ശതമാന നിരക്കനുസരിച്ചു 15 ശതമാനം ഇന്ത്യക്കാർ, 10 ശതമാനം വീതം ഫിലിപ്പിനോകൾ, ശ്രീലങ്കക്കാർ, ഈജിപ്തുകാർ, എന്നിങ്ങനെയാണ്.
ഇതോടെ നിലവിൽ വിദേശ ജനസംഖ്യയിൽ മഹാഭൂരിപക്ഷമായി തുടരുന്ന ഇന്ത്യക്കാരിൽ 8 ലക്ഷത്തോളം പേരെ ഒഴിവാക്കണം.
ദേശീയ തൊഴിൽ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ ജനസംഖ്യ വെട്ടി കുറയ്ക്കുന്നത്.
സ്വദേശി വത്കരണത്തിന്റ ഭാഗമായി ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവെയ്സും 1500 വിദേശികളെ പിരിച്ചു വിടാൻ നീക്കങ്ങളാരംഭിച്ചു.
സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്വദേശിവത്കരണം ശക്തമാക്കുന്നതിന് നടപടികൾ ആരംഭിച്ചത്.