പാലക്കാട് : രണ്ടാം മോദി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിരവധി വികസനപ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റി. പുതുതായി നാല് ത്രീഫേസ് മെമുവും, 14കോടി രൂപയിൽ മെമു ഷെഡ് വികസിപ്പിക്കുകയും ചെയ്തതു. കൂടാതെ പിറ്റ് ലൈൻ പദ്ധതിക്കും കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു.
പാലക്കാട്ടെ റെയിൽ വികസനത്തിന് വലിയ കുതിപ്പ് ഏകുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്രസർക്കാർ നടത്തിയത്. ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഷെൽട്ടറുകൾ കൂട്ടി, പ്ലാറ്റ്ഫോം സർഫസ് മുഴുവനായും ഗ്രാനൈറ്റ് പതിച്ച് നവീകരിച്ചു കൂടാതെ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ചുവരുകളിൽ എല്ലാം മനോഹര ചിത്രങ്ങൾ, സ്റ്റേഷനിലേക്ക് പുതിയ റോഡ്. അടുത്ത 20 വർഷം മുന്നിൽ കണ്ട് പാർക്കിംഗ് ഏരിയയുടെ നവീകരണം. കോച്ചുകളിൽ അതിവേഗം വെള്ളം നിറയ്ക്കാൻ ക്യുക്ക് വാട്ടർ സിസ്റ്റം.
കൂടാതെ ഡിവിഷന് പുതുതായി നാല് ത്രീഫേസ് മെമു അനുവദിച്ചു. ശീതീകരിച്ച ക്യാമ്പിൽ, ബയോ ശൗചാലയങ്ങൾ, കുഷ്യൻ സീറ്റുകൾ എൽഇഡി ലൈറ്റ്, സിസിടിവി ക്യാമറകൾ, ഡിജിറ്റൽ ബോർഡുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ആണ് ത്രീ ഫേസ് മെമുവിൽ ഉള്ളത്. മെമുവിന് പുറമേ മെമു ഷെഡിൽ 14 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. 70% പണി പൂർത്തിയായി കഴിഞ്ഞു 100 ശതമാനം പണി പൂർത്തിയാകുന്നതോടെ കൂടുതൽ മെമു സർവീസുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ആവും.
ഇതിനെല്ലാം പുറമേ കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി 19 കോടി 10 ലക്ഷം രൂപയുടെ പിറ്റ് ലൈൻ പദ്ധതിക്ക് കേന്ദ്ര റെയിൽ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പാലക്കാട് ടൗൺ സ്റ്റേഷന് സമീപത്താണ് പിറ്റ് ലൈൻ പദ്ധതി ആരംഭിക്കുന്നത്, നിരവധി ആളുകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി പൂർത്തിയാവുന്നതോടെ ജില്ലയിൽ നിന്നും കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാനും, വണ്ടികൾ നിർത്തിയിടാനും അറ്റകുറ്റപ്പണികൾ നടത്താനും കഴിയും.