കോട്ടയം : ജില്ലയിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജില്ലാ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ഉള്ള അഭിമുഖം. രാവിലെ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ ആണ് അഭിമുഖത്തിന് ആയി ജില്ലാ ആശുപത്രിയിയ്ക്ക് മുന്നിൽ സാമൂഹിക അകലം പാലിക്കാതെ നിറഞ്ഞത്. അതേ സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ ഇടപെട്ട് അഭിമുഖം മാറ്റി വെച്ചു.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസ വേതാനാടിസ്ഥാനത്തില് നിയമനത്തിനായാണ് ഉദ്യോഗാർത്ഥികളെ വിളിച്ചു വരുത്തിയത്. സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ആണ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയത്. 21 പേര്‍ക്കു വേണ്ടി ആണ് അഭിമുഖം നിശ്ചയിച്ചത്. ആശുപത്രിക്കുള്ളിൽ ഉദ്യോഗാർത്ഥികൾ നിറഞ്ഞത്തോടെ നീണ്ട നിര റോഡിലേക്കും നീണ്ടു. ഗുരുതര പ്രത്യാഘാതം ഉണ്ടാകുന്ന ഈ നടപടി വിവാദമായതോടെയാണ് അധികൃതർ ഇടപെട്ടത് .
നിയമനത്തിന് കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് പിന്നീട് അഭിമുഖം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേ സമയം ജില്ലയിലെ കൊറോണ രോഗികളെയും ഇവിടെ ചികിത്സിക്കുന്നുണ്ട്. പനി ഉൾപ്പെടെ ഉള്ള രോഗങ്ങളുമായി നിരവധി ആളുകളും ഇവിടെ ചികിത്സയ്ക്ക് എത്താറുണ്ട്, അതിനിടയിലാണ് അഭിമുഖം നടത്തിയത്.