വാഷിംഗ്ടൺ : ജൂൺ അവസാനവാരത്തോടെ നടക്കേണ്ടിയിരുന്ന ജി- 7 ഉച്ചകോടി മാറ്റിവെച്ചു. യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫ്ലോറിഡയിലെ കേപ് കനാവറയിൽ നിന്നും വാഷിഗ്ടണിലേക്ക് മടങ്ങുന്നതിനിടെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ജി- 7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ കൂട്ടമാണെന്നു ട്രംപ് പറഞ്ഞു. യു എസ്, ഇറ്റലി, കാനഡ, ഫ്രാൻസ്, ജർമ്മനി, യു കെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ അടങ്ങുന്നതാണ് ജി -7.