തിരുവനന്തപുരം : ബാലരാമപുരത്ത് മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയിൽ. മുക്കോല സ്വദേശി സതിയെയാണ് ബാലരാമപുരം പോലീസ് പിടികൂടിയത്.
ഓട്ടോ ഡ്രൈവറായ കരമന സ്വദേശി ശ്യാമാണ് തലയ്ക്കടിയേറ്റ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചൽ കുഴിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷ തൊഴിലാളികളായ ശ്യാമും സുഹൃത്തായ സതിയും ചേർന്ന് വാടക വീട്ടിൽ വെച്ച് മദ്യപിക്കുകയും തുടർന്ന് വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേ സമയം സംസ്ഥാനത്ത് മദ്യ വിതരണം പുനരാരംഭിച്ചതോടെ അക്രമ സംഭവങ്ങളിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മദ്യ വിതരണം ആരംഭിച്ച് വെറും മൂന്ന് ദിവസമേ ആയിട്ടുള്ളു എങ്കിലും മദ്യ ലഹരിയിൽ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. മദ്യം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർക്കുന്നു എന്നാണ് ഇതോടെ വ്യക്തമാവുന്നത്.