ബംഗളൂരു: അന്തർസംസ്ഥാന യാത്രകൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക. മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് വരുന്നവർ 7ദിവസം സർക്കാർ ക്വാറന്റെയ്നിലും ഏഴ് ദിവസം വീട്ടിലും നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
കൊറോണ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാവരും നിർബന്ധിത സർക്കാർ നിരീക്ഷണത്തിൽ കഴിയണം. കർണാടകയിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ചെക്ക്പോസ്റ്റുകളിൽ വിലാസം നൽകണം.
അതേസമയം, കേരളത്തിലേക്ക് ഉൾപ്പെടെ അന്തർ സംസ്ഥാന യാത്രയ്ക്ക് ഡിജിറ്റൽ പാസ് നിർബന്ധമാണെന്ന് തമിഴ്നാട് വ്യക്തമാക്കി. തമിഴ്നാട്ടിൽ ഭാഗികമായി പൊതുഗതാഗത സംവിധാനം അനുവദിച്ചെങ്കിലും അന്തർസംസ്ഥാന ബസ്സുകൾക്ക് അനുമതി നൽകിയിട്ടില്ല. സംസ്ഥാനത്തെ തീവ്ര ബാധിത ജില്ലകളിൽ ജൂൺ 30 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.