തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെയിന്റിംഗ് തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചു. ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മെയ് 28 ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കുകയാണ് ഇയാൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. അമിതമായി ഛർദിക്കുകയും അവശൻ ആവുകയും ചെയ്ത ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗസാധ്യത സംശയിച്ചതോടെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ഇയാളുടെ പരിശോധനാഫലം ലഭിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയ വരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇയാൾ തമിഴ്നാട്ടിൽ പോയിട്ടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കുവൈറ്റിൽ നിന്ന് എത്തിയ മൂന്ന് പേർക്ക് കൂടി ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.