കാസർഗോഡ് : കാസർഗോഡ് നിന്നും മംഗലാപുരത്തേക്കു ജോലി ആവശ്യത്തിനുപോകാനും തിരിച്ചു വരാനുമുള്ള യാത്രാനുമതി നൽകണമെന്ന് ബി.ജെ.പി . ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും യാത്രാവിലക്കെങ്കിലും നീക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്രം നിരവധി ഇളവുകൾ അനുവദിച്ചിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് മംഗലാപുരവും, പുത്തൂരും, സുള്ളിയുമുൾപ്പെടെയുള്ള നഗരങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇളവുകൾ ലഭിച്ചതോടെ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകാൻ യാത്രാവിലക്ക് കാരണം സാധിക്കുന്നില്ല. പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നും കെ.ശ്രീകാന്ത് വ്യക്തമാക്കി.