തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആർ ടി സി അന്തർജില്ലാ സർവീസുകൾ ഇന്നുമുതൽ ആരംഭിക്കും. തൊട്ടടുത്തുള്ള രണ്ട് ജില്ലകൾക്കിടിയിലാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്.
ലോക്ഡൗണിന്റെ അഞ്ചാം ഘട്ടത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. തൊട്ടടുത്തുള്ള ജില്ലകൾക്കിടയിലാണ് കെ എസ് ആർ ടി സി സർവീസ് നടത്തുക. നിലവിൽ ജില്ലകൾക്കുള്ളിൽ മാത്രമാണ് സർവീസ്. എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം. ബസിലെ മുഴുവന്‍ സീറ്റിംഗ് കപ്പാസിറ്റിയും ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ കൊറോണ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് നടപടി റദ്ദാക്കിയിട്ടുണ്ട്. ബസ് യാത്രയില്‍ മാസ്ക് നിർബന്ധമാണ്. വാതില്‍പ്പടിയില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
സഞ്ചാരയോഗ്യമായ കെ എസ് ആർ ടി സി ബസ്സുകൾ അണുവിമുക്തമാക്കിയിട്ടുണ്ട്. എന്നാൽ കണ്ടെയ്ൻമെന്ർറ് സോണുകളിൽ കെ എസ് ആർ ടി സി സർവീസ് നടത്തില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യൂവിന് സമാനമായ ക്രമീകരണം 30 വരെ തുടരും. അതോടൊപ്പം സ്വകാര്യവാഹനങ്ങളിൽ കാറില്‍ ഡ്രൈവര്‍ക്കു പുറമേ മൂന്നു പേര്‍ക്കും ഓട്ടോയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും ഇന്ന് മുതൽ യാത്ര അനുവദിക്കും.