ചെന്നൈ : തമിഴ്നാട് ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കെ എന്‍ ലക്ഷ്മണന് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം.
തമിഴ്നാട് മുന്‍ നിയമസഭാ അംഗം കൂടിയായ അദ്ദേഹം 1944 ൽ ആർഎസ്എസിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ചു.. 1957 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സേലം ജില്ലയില്‍ ജനസംഘം എന്ന സംഘടന ആരംഭിച്ചു. ജനസംഘം ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമാണ് അദ്ദേഹത്തെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷനായി നിയോഗിച്ചത്. 1984 മുതല്‍ 1989 വരെ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ തുടര്‍ന്നു. 2001 മുതല്‍ 2006 വരെ തമിഴ്നാട് നിയമസഭയില്‍ മൈലാപ്പൂര് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2006 മുതല്‍ ബിജെപി ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു.
കെഎന്‍ ലക്ഷ്മണന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായ വ്യക്തിയാണ് കെഎന്‍ ലക്ഷ്മണന് എന്ന് പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപിയെ ശക്തപ്പെടുത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്. അദ്ദേഹത്തിന്റെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളും അടിയന്തിവാസ്ഥക്കെതിരായ പോരാട്ടവും ഇപ്പോഴും ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആത്മാര്‍ത്ഥതയോടെ ജനങ്ങളെ സേവിച്ച വ്യക്തിയായിരുന്നു കെഎന്‍ ലക്ഷ്മണന് എന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ട്വിറ്ററില്‍ കുറിച്ചു.