റിയാദ് : സൗദി അറേബ്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് നടപ്പു വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ 2.3 ശതമാനം വർധിച്ച് SR991 ദശലക്ഷത്തിന് തുല്യമായി 43.65 ബില്യൺ ഡോളറിലെത്തിയാതായി സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (SAMA). 2019ൽ
ഇതേ കാലയളവിൽ ഇത് 42.66 ബില്യൺ ഡോളറായിരുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ (സമ) കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിലിൽ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് കഴിഞ്ഞ വർഷത്തേക്കാൾ 8.7 ശതമാനം കുറവായിരുന്നു എന്നാണു.
മുൻ വർഷങ്ങളെ അപേക്ഷിച്ചു 2019ൽ ആണ് സൗദിയിൽ നിന്നും പ്രവാസികൾ പണം അയക്കുന്നതിൽ വൻ കുറവ് ഉണ്ടായത്. കഴിഞ്ഞ ഏഴ് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 2019 ൽ ആണ് ഏറ്റവും കുറവ് പണം സൗദിയിൽ നിന്നും വിദേശത്തേക്കു ഒഴുകിയത്
ആദ്യ നാലുമാസങ്ങളിൽ പ്രവാസികൾ നാട്ടിലേക്ക് അയച്ച പണത്തിന്റെ തോതിൽ വർദ്ധനവ് ഉണ്ടായപ്പോൾ ഏപ്രിൽ മാസത്തിൽ ഇത് 42 ശതമാനം ഇടിവ് ഉണ്ടായത് സ്വദേശി വൽക്കരണം രാജ്യത്ത് ശക്തമാകും എന്നതിന്റെ സൂചികയായും സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നുണ്ട്