കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരികെ എത്തിയ വിവധ ഭാഷാ തൊഴിലാളികള്‍ ദുരിതത്തില്‍. കൊല്‍ക്കത്തയിലെത്തിയ വിവിധ ഭാഷാ തൊഴിലാളികളെ ക്വാറന്റെയ്ന് ചെയ്തത് ഉപേക്ഷിക്കപ്പെട്ട പൊതുശൗചാലയത്തിലെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അഞ്ച് തൊഴിലാളികളെ പൊതുശൗചാലയത്തില്‍ ക്വാറന്റെയ്ന് ചെയതതിന്റെ ദൃശ്യങ്ങള്‍ കൊല്‍ക്കത്തയിലെ ഒരു പ്രാദേശിക ചാനലായ കൽക്കട്ട ന്യൂസാണ് പുറത്തുവിട്ടത്. കൊല്‍ക്കത്തയിലെ തരതലയിലുള്ള പൊതുശൗചാലയമാണ് 79-ാം വാര്‍ഡാക്കി മാറ്റിയത്. സംഭവം വിവാദമായതോടെ കൊറോണയെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, വിവിധ ഭാഷാ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നതിനോട് മമത എതിര്‍പ്പ് പ്രകടിപ്പിച്ചതും വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് തിരികെ എത്തിയ തൊഴിലാളികള്‍ നേരിടുന്ന ദുരിതം പുറത്തുവന്നിരിക്കുന്നത്. കൊറോണ വൈറസിനെ എന്നാല്‍, കൊറോണ വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നില്ലെന്ന് മമത ബാനര്‍ജി കഴിഞ്ഞ ദിവസം തുറന്ന് സമ്മതിച്ചിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോയെന്നും ഇനി തന്നേക്കൊണ്ട് ഒന്നും ചെയ്യാനില്ലെന്നുമാണ് മമത പറഞ്ഞത്.