മലപ്പുറം: വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണ സംഘത്തെ കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. തിരുപ്പൂര്‍ കേന്ദ്രമാക്കിയാണ് വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുപ്പൂരില്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തുമെന്നും സൂചനയുണ്ട്. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബംഗ്ലാദേശികളെ ബംഗാളികള്‍ ആക്കുന്ന വാര്‍ത്ത ജനം ടിവി റിപ്പോര്‍ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ആണ് നടപടി.
ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ അനധികൃതമായി താമസിക്കുന്നു വെന്ന് അന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ടുകള്‍ ഉണ്ട്. ഇവരില്‍ പലരും ഇന്ത്യയിലെ വിലാസത്തില്‍ ആധാര്‍ കാര്‍ഡുകള്‍ സംഘടിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറത്തു മാത്രം അന്‍പതിലധികം ആളുകള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച നല്കി എന്ന് തിരുപ്പൂരിലെ ഇടനിലക്കാരന് വ്യക്തമാക്കിയിരുന്നു. ഈ രീതിയില്‍ വ്യാജ ആധാര്‍കാര്‍ഡ് ലഭിച്ച 100 കണക്കിണ് ബംഗ്ലാദേശികള്‍ ബംഗാളികള്‍ ആയി ഇവിടെ തുടരുന്നതായാണ് റിപ്പോര്‍ട്ട്. തയ്യല്‍ കേന്ദ്രങ്ങളിലാണ് ഇവരില്‍ പലരും ജോലി ചെയ്യുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്‍പത് ലക്ഷത്തോളം പേര് കേരളത്തില്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇതര സംസ്ഥാനക്കാരെന്ന ഇവരുടെ മേല്‍വിലാസം ഇത്തരം വ്യാജ കാര്‍ഡുകളുടെ പുറത്താണോ എന്ന വസ്തുതയും ഐബി അന്വേഷിക്കും.
നിലവിൽ തിരുപ്പൂരിലെ ലോക്കൽ പോലീസിൽ നിന്ന് വിശദാംശങ്ങൾ തേടിയതായാണ്
സൂചന. മാത്രമല്ല വ്യാജ ആധാർ കാർഡ് നിർമ്മിക്കാൻ ഇടനിലക്കാരനായ വ്യക്തിയും ബംഗ്ലാദേശിൽ നിന്നും കുടിയേറിപ്പാർത്ത ആളാണെന്ന സംശയവും നിലനിൽക്കുന്നുണ്ട് . തിരുപ്പൂരിലെ വിവിധ മേഖലകളിൽ ജോലിചയ്യുന്ന ഇതര സംസ്ഥാനക്കാരെ നിരീക്ഷിച്ചു വരികയാണ് .