റിയാദ് : സൗദിയിൽ കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ മനഃപൂർവ്വം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുകയും വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ലംഘനങ്ങളിൽ പ്രധാനപ്പെട്ടവ മെഡിക്കൽ അല്ലെങ്കിൽ തുണി മുഖംമൂടികൾ ഉപയോഗിച്ച് മൂക്കും വായും മൂടാതെ ഇരിക്കുക; സാമൂഹിക അകലം പാലികാത്തിരിക്കുക, പൊതു സ്വകാര്യ മേഖലകളിൽ പ്രവേശിക്കുമ്പോൾ ഉള്ള താപനില പരിശോധന നിരസിക്കുക, താപനില 38 ഡിഗ്രി ആണെങ്കിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ പാലികാത്തിരിക്കുക എന്നിവയാണ് എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ, ശുചിത്വ ഉൽപ്പന്നങ്ങളുടെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിൽ ചില റീട്ടെയിൽ സ്റ്റോറുകളിൽ ഫെയ്സ് മാസ്കുകളുടെ വില വർദ്ധിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. രാജ്യത്തുടനീളം ഏകദേശം 825 കേസുകൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തതായി വക്താവ് അബ്ദുൾ റഹ്മാൻ അൽ ഹുസൈൻ അറിയിച്ചു.
രാജ്യത്ത് അനധികൃതമായി വിൽക്കാൻ ഉദ്ദേശിച്ച 22 ദശലക്ഷം ഫെയ്സ് മാസ്കുകളും ഇൻസ്പെക്ടർമാർ കണ്ടുകെട്ടി.