കോറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കാൻ മെട്രോ അടക്കമുള്ള പൊതുഗതാഗതങ്ങളിൽ യാത്രക്കാരെ കുറയ്ക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻപോർട്ട് അതോറിറ്റി ചീഫ് എക്സിക്യുട്ടിവ് ഡയറക്ടർ അഹമ്മദ് ഹാശിം ബഹ്റൂസിയാൻ അറിയിച്ചു.യാത്രക്കാർ ദീർഘസമയം കാത്തിരിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ സർവീസുകൾ നടത്താനാണു തീരുമാനം.അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ തുടരും.യാത്രക്കാർ മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ നടപടികളിൽ നിലവിൽ അയവു വരുത്തില്ല.കർശനമായ സുരക്ഷാ സംവിധാനങ്ങളോടെ മെട്രോ സർവീസ് പുനരാരംഭിച്ചതിനാൽ യാത്രക്കാരുടെ എണ്ണം ആറു ലക്ഷത്തിൽ നിന്നും 1.40 ലക്ഷമായി കുറഞ്ഞു. ബസുകളിലെ യാത്രാ സൗകര്യം സുരക്ഷാകാരണങ്ങളാൽ 48 ശതമാനം മാത്രമാണ്. 70 യാത്രക്കാരെ കയറ്റിയിരുന്ന ബസുകൾ ഇപ്പോൾ 30 പേരുമായാണ് സർവീസ് നടത്തുന്നത്. ഇക്കാരണത്താൽ പ്രതിദിന യാത്രക്കാർ 1.15 ലക്ഷമായി പരിമിതപ്പെട്ടു.കോറോണക്ക് മുൻപ് 3.80 ലക്ഷം പേരാണ് ദിനേന ബസ് സർവീസ് പ്രയോജനപ്പെടുത്തിയിരുന്നത്.കഴിഞ്ഞ മാസം ആർടിഎ പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ചു ലക്ഷം യാത്രക്കാർ ആശ്രയിച്ചിരുന്ന ടാക്സി കാറുകളിലെ യാത്രക്കാർ ഇപ്പോൾ ഒന്നേകാൽ ലക്ഷമായി ചുരുങ്ങിയിട്ടുണ്ട്. കൂടുതൽ മെട്രോ, ബസ് സർവീസുകൾ.ബസ് സർവീസുകൾ വരും ദിവസങ്ങളിലുണ്ടാകും.