വാഷിംഗ്ടണ്‍: അമേരിക്കയുടെ സേനാ വിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന കോണ്‍ഫെഡറേറ്റ് പതാകകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നാവികസേനയുടെ യുദ്ധകപ്പലുകള്‍, മറ്റ് കവചിത വാഹനങ്ങള്‍, സേനാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ള പതാകകളാണ് ഇനിമുതല്‍ വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. 1861-65 കാലഘട്ടത്തിലെ തെക്കന്‍ അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെ അനുസ്മരിച്ചാണ് അന്ന് മുതല്‍ അത്തരം പതാകകള്‍ സേനയുടെ ഭാഗമായതെന്ന് സേനാ മേധാവി അഡ്മിറല്‍.മൈക്കിള്‍ ഗില്‍ഡി പറഞ്ഞു.
‘ കോണ്‍ഫെഡറേറ്റ് ചിഹ്നങ്ങളും പതാകകളും ഇന്നുമുതല്‍ അമേരിക്കന്‍ നാവിക സേനയുടെ ഭാഗമായി ഉപയോഗിക്കില്ല. ഒരു സമയത്ത് തെക്കന്‍ മേഖലയുടെ ആധിപത്യം നേടിയതിന്റെ ചിഹ്നമായിരുന്നു. ഇനി അമേരിക്ക ഒന്നാണെന്ന ബോധമാണ് എല്ലാവരിലും ഉണര്‍ത്തേണ്ടത്’ മൈക്കിള്‍ ഗില്‍ഡി പറഞ്ഞു.
സേനയുടെ എല്ലാ മേഖലകളിലേയും യൂണിറ്റുകളുടെ ഒത്തൊരുമയും അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന ശക്തമായ അഭിമാനവും വളരാനുള്ള ഒരു പ്രയ്തനമാണിതെന്നും നിലവില്‍ രാജ്യത്തുണ്ടായ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഗില്‍ഡി വ്യക്തമാക്കി. ആഭ്യന്തര കലാപത്തിന് കാരണമായ ഉടമ – അടിമ ബോധം ഇപ്പോളില്ലെന്ന് തെളിയിക്കുന്ന തീരുമാനമാണിതെന്നും ഗിൽഡി കൂട്ടിച്ചേർത്തു.