വാഷിംഗ്ടണ്‍: കൊറോണ പ്രതിസന്ധിയെ നേരിടാനായി വിദേശ പൗരന്മാര്ക്കായി അനുവദിക്കുന്ന വിസകള്‍ ഒരു വര്‍ഷത്തേക്ക് റദ്ദുചെയ്യുന്ന ബില്ല് ഒപ്പിടാനൊരുങ്ങി ട്രംപ്. രാജ്യത്തെ കടുത്ത സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും പരിഹിരിക്കാന്‍ തൽക്കാലം വിദേശികള്‍ക്കുള്ള അവസരം റദ്ദുചെയ്യേണ്ട അവസ്ഥയാണെന്ന് ട്രംപ് കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയിരുന്നു.
വിദേശത്തുനിന്നും സാങ്കേതിക വിദ്ഗ്ധന്മാര്ക്ക് അമേരിക്കയില്‍ ജോലിയ്ക്ക് അനുമതി ലഭിക്കുന്ന വിസ സംവിധാനമാണ് എച്ച-1ബി വിസ. നിലവില്‍ 25ലക്ഷത്തിലേറെ പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യം പരിഹരിക്കാന്‍ ആദ്യപടി എന്ന നിലയിലാണ് താല്‍ക്കാലികമായി വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ വരുന്നതോടെ കുറഞ്ഞത് 5,25000 തൊഴില്‍ മേഖലകള്‍ നിലവില്‍ അമേരിക്കയിലു ള്ളവര്‍ക്കായി തുറക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധന്മാരുടെ ലഭ്യത അമേരിക്കയില്‍ കുറവാണെന്നതാണ് എച്ച്-1ബി വിസയ്ക്ക് അമേരിക്ക നിര്‍ബന്ധിതമാകുന്നത്. എല്ലാ കമ്പനികളും പ്രവര്‍ത്തനം കൊണ്ടുപോകുന്നത് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളെ അതിപ്രഗല്ഭരായ സാങ്കേതിക വിദഗ്ധരുടെ സഹായത്താലാണ്. ഇവരുടെ ലഭ്യതക്കുറവ് കമ്പനികളുടെ സാങ്കേതിക രംഗത്തെ കാര്യക്ഷമത താല്‍ക്കാലികമായിട്ടാണെങ്കിലും കുറയ്ക്കുമെന്ന് കഴിഞ്ഞമാസം വിസ ചര്‍ച്ചകള്‍ വന്നപ്പോള്‍ത്തന്നെ വാണിജ്യരംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.