കോഴിക്കോട്: രണ്ട് വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകരുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട യുവതി സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും പരാതിയുമായി രംഗത്ത്. കോടഞ്ചേരി തേനാംകുഴിയില്‍ ജോത്സനയാണ് സിപിഎം നേതാക്കള്‍ക്കെതിരെ വീണ്ടും പരാതി നല്‍കിയത്.
2018 ഫെബ്രുവരി 15-ാം തിയതി അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെറ്റാലിന് തമ്പിയടക്കമുള്ളവരുടെ ആക്രമണത്തിനാണ് ജോത്സനയും കുടുംബവും ഇരയായത്. നാലരമാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് ചവിട്ടേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. കേസില്‍ തമ്പിയടക്കം മറ്റ് 7 പേരായിരുന്നു പ്രതികള്‍.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നാണ് ജോത്സനയുടെ പരാതി. ദിനം പ്രതിയുള്ള ഭീഷണിയെ തുടര്‍ന്ന് കോടഞ്ചേരിയുള്ള വീട് വിട്ട് പോരേണ്ടി വന്നുവെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ വല്ലപ്പോഴും കോടഞ്ചേരിയുള്ള സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ സിപിഎം പ്രവര്‍ത്തരുടെ ഭീഷണി സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ജോത്സന പറയുന്നു.’ഇനിയും ഗര്ഭമുണ്ടായാല് അത് ചവിട്ടിക്കലക്കുമെന്നും കാല് തല്ലിയൊടിക്കുമെന്നുമാണ്’ഭീഷണിയെന്നും ജോത്സന കോടഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.
സിപിഎം പ്രതികളുടെ ഭീഷണി പേടിച്ചാണ് സ്വന്തം വീട് വിട്ട് നാല്‍പ്പത് കിലോ മീറ്റര്‍ അപ്പുറമുള്ള കൂരാച്ചുണ്ടില്‍ വാടകയ്ക്ക് കഴിയേണ്ടി വരുന്നതെന്നും ഇവര്‍ പറയുന്നു. മാത്രമല്ല ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റതിനാല്‍ ജോത്സനയ്ക്ക് ഇപ്പോഴും ചികിത്സ തുടരേണ്ടതുണ്ട്. പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇത് വരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.