തിരുവനന്തപുരം : തിരുവനന്തപുരത്തെ സാഹചര്യം ഏറെ സങ്കീർണമാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം കുറവാണ്. എന്നാൽ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തിൽ ആശങ്ക വർദ്ധിക്കുകയാണ്.
ജില്ലയിൽ നിരീക്ഷണം വർദ്ധിപ്പിക്കും. നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യമില്ല. കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കും. ഇലക്ട്രിസിറ്റി വാട്ടർ ബിൽ എന്നിവ ഓൺലൈനായി അടയ്ക്കാവുന്നതാണ്. എന്നിട്ടും വിദ്യാ സമ്പന്നനായ വിഎസ്എസ് സി ജീവനക്കാരൻ ബില്ലടക്കാനും കല്യാണ ചടങ്ങുകൾക്കും പോയത് ഖേദകരമാണ്.
പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കൊറോണയെ നേരിടാൻ സർക്കാരിനോട് പൂർണ്ണമായും സഹകരിക്കണം. തലസ്ഥാന വാസികൾ സർക്കാർ പറയുന്നത് അനുസരിക്കണം. ചിലർ നിർദേശങ്ങൾ പാലിക്കാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.