മലയാളിയുടെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ, ലോഹിതദാസ് ഓർമ്മയായിട്ട് ഇന്ന് 11 വർഷം തികയുകയാണ്, അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഒറ്റപ്പാലത്തെ അമരാവതി വീട്ടിലും, നാട്ടുകാരുടെ ഉള്ളിലും, ആ ഓർമ്മകൾ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നു. കൊറോണ കാലത്തും അദ്ദേഹത്തിന്റെ സൃഷ്ടികൾ പുതുതലമുറ ഉൾപ്പെടെ വീണ്ടും വീണ്ടും കാണുന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് ലോഹിയുടെ ഭാര്യ സിന്ധു പറയുന്നു.
ഒരു കാലത്ത് സിനിമാ ചർച്ചകളാൽ സജീവമായിരുന്ന അകലൂരിലെ വീട്ടിൽ ഇപ്പോഴും ലോഹിയുടെ ഓർമ്മകൾ തളംകെട്ടി നിൽക്കുകയാണ്. തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, നിർമ്മാതാവ് തുടങ്ങി വിവിധ മേഖലകളിൽ കൈയ്യൊപ്പ് പതിപ്പിച്ചg എ കെ ലോഹിതദാസ് എന്ന വിസ്മയം. ഒരു ദിവസമല്ല എല്ലാദിവസവും മലയാളി അദ്ദേഹത്തെ ഓർക്കുന്നുണ്ട് എന്നാണ് ഭാര്യ സിന്ധു പറയുന്നത്.
ലോഹിതദാസിന് ഒരു സ്മാരകം വേണമെന്ന് ആരാധകർ പറയുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ മകന് പറയാനുള്ളത് ഇതാണ്. അതെ ലോഹിയുടെ സിനിമകൾ തന്നെയാണ് അദ്ദേഹത്തിന്റെ സ്മാരകം.